Monday, January 17, 2011

കാതറ



കായും തയും റായും കൂട്ടിവെച്ചാല്‍
ഒരു ആളാകുമെന്നു
പൊട്ടിപ്പോയ സ്ലേറ്റിന്റെ
മഷി നോട്ടത്തില്‍ കണ്ടു.

അമ്മയായിരുന്നു താന്ത്രിക.

പ്ലാവിലയില്‍ തല കീറി
പശുവേ ഉണ്ടാക്കി
രായെന്നോരക്ഷരത്തില്‍ നിന്ന്
എലിയെ പടച്ചു
ജ്യാമിതീയങ്ങളില്‍ നിന്നും
മാര്‍ജാര സംഹിത.

നായില്‍ നിന്നൊരു കോഴി
പായില്‍ നിന്നൊരു കിളി
പുറത്തു പട്ടിയും കുറുക്കനും
നദിക്കരയില്‍ വേടനും.

പഠിച്ചവനും പടച്ചവനും
ചതുരംഗം കളിക്കുന്നു
കാതറയുടെ കയ്യില്‍
തോക്ക് മുളയ്ക്കുന്നു.

തൊപ്പി, വടി, തോക്ക്
മുറി മീശ- ഇവ കണ്ടാല്‍
ഇപ്പോള്‍ പേടിയും ചിരിയും
ഒരുമിച്ചു വരും.

൨൦൧൧- ന്യൂ ഡല്‍ഹി

No comments:

Post a Comment