Saturday, January 29, 2011

കലാരംഗത്തെ ഫലിതങ്ങള്‍- 1

കലാകാരന്മാര്‍ നല്ല ഫലിതപ്രിയര്‍ കൂടിയാണ്. എന്ന് മാത്രമല്ല പലപ്പോഴും അവര്‍ ഫലിത പ്രയോഗങ്ങള്‍ക്കു പാത്രീഭൂതരും ആകാറുണ്ട്.

ജ്ഞാനപ്പഴം
ഒരു ദിവസം നമ്മുടെ കലാകാരന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു. കൂട്ടത്തിലൊരാള്‍, കുറച്ചു മദ്യം അകത്തു ചെന്നപ്പോള്‍ പുറമേക്ക് താത്വികന്നായി. ജ്ഞാനപ്പഴത്തെ പറ്റിയായിരുന്നു പിന്നെ അവന്‍ പറഞ്ഞത്.

അപ്പോള്‍ ആണ്ടിലധികവും വേറെ നിവൃത്തിയില്ലാത്തതിനാല്‍ വിദേശത്തു ജീവിക്കുന്ന നമ്മുടെ കലാകാരന്‍ എഴുന്നേറ്റു നിന്ന് ജ്ഞാനപ്പഴത്തെ സാധൂകരിച്ചു എന്തൊക്കയോ പറയുവാന്‍ തുടങ്ങി. ആവേശം മുറ്റിനിന്ന സംഭാഷണം.

കുറെക്കഴിഞ്ഞപ്പോള്‍ എന്തോ ഒരു പന്തികേട്‌. എല്ലാവരും ശ്രദ്ധിച്ചു. അപ്പോഴാണ്‌ മനസ്സിലാകുന്നത്‌, നമ്മുടെ കലാകാരന്‍ മാമ്പഴത്തെ കുറിച്ചാണ് ഇത്രയും ആവേശം മൂത്ത് സംസാരിച്ചു കൊണ്ടിരുന്നത്. ബഹളത്തിനിടയില്‍, ജ്ഞാനപ്പഴത്തെ നമ്മുടെ കലാകാരന്‍ മാമ്പഴമായി തെറ്റിദ്ധരിക്കുകയായിരുന്നു.

കമ്പോളം

കലയ്ക്കും സിനിമയ്ക്കും ഇടയില്‍ ഓടിനടക്കുന്ന ഒരു കലാകാരന്‍ സുഹൃത്തായ കലാനിരൂപകനോട്: എന്താ കലയുടെ കമ്പോളം ഇങ്ങിനി വരാത്ത വണ്ണം ഇടിഞ്ഞോ?

കലാ നിരൂപകന്‍: അതെന്താ സുഹൃത്തേ അങ്ങിനെയൊരു തോന്നല്‍ ഇപ്പോള്‍?

കലാകാരന്‍: അല്ല, ചിത്രകാരന്മാരെല്ലാം വീണ്ടും പരസ്പരം കുറ്റം പറഞ്ഞു തുടങ്ങുന്നതായി ഞാന്‍ കേട്ടു.

ബൂമും സാമൂഹ്യബോധവും

കമ്പോള ബൂമില്‍ കലാകാരന്മാര്‍ പറഞ്ഞത്: വെറുതെ സോഷ്യല്‍ കമ്മിട്മെന്റ്റ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അവനവന്റെ പ്രയത്നത്തിന്റെ ഫലം അവനവനു കിട്ടും. കലയും കമ്പോളവും തമ്മിലുള്ള ബന്ധത്തെ അങ്ങിനെ തള്ളിപ്പറയാന്‍ കഴിയില്ല.

കമ്പോള തകര്‍ച്ചയില്‍ പറഞ്ഞുകേട്ടത്: നമുക്ക് കൂട്ടായ്മകള്‍ ഉണ്ടാകേണ്ടതുണ്ട്. കലയെന്നാല്‍ സമൂഹ മനുഷ്യന്റെ കൂട്ടായ്മയില്‍ നിന്നുണ്ടാകുന്നതാണ്.

No comments:

Post a Comment